30 ഓഗസ്റ്റ് 2023

ഇത്രേ ഉള്ളൂ.

അപ്പച്ചൻ പോയ ദിവസമാണ് 
കണ്ണൂരിൽ നിന്ന് ആദ്യമായി ജോസ് പരശുറാം പിടിച്ചത്..
മൂപ്പർക്ക് രജനീകാന്തിനെ 
വലിയ ഇഷ്ടമായിരുന്നു,
അതിനേക്കാൾ  ഇഷ്ടമായിരുന്നു തന്നെ..

അടുത്തിരിക്കുന്ന ഫ്രീക്കൻ പയ്യൻ
സ്ഥലകാല ബോധമില്ലാതെ 
"എൻ പേര് പടയപ്പ"  മൊബൈൽ ഫോണിൽ  ഉറക്കെ വച്ചപ്പോൾ അതുകൊണ്ടാണ് എന്ത് ചെയ്യണമെന്നറിയാതെ  തരിച്ചിരുന്നുപോയത്.

ചെങ്ങന്നൂര് തീവണ്ടി ഇറങ്ങുമ്പോൾ സ്വകാര്യമായി ഫ്രീക്കൻ പയ്യൻറെ ചെവിയിൽ പറഞ്ഞു,
"യാത്ര പലർക്കും പലതാണ് നിങ്ങളുടെ സന്തോഷം മറ്റുള്ളവർക്ക് ദുഃഖമായിത്തീരരുത്,
അതുകൊണ്ട്  അടുത്ത യാത്രയിൽ ഒരു ഹെഡ്സെറ്റ് കരുതണം".

ചുവന്ന കണ്ണുയർത്തി
അവൻ അരയിൽ നിന്ന് എന്തോ മിന്നുന്ന
സാധനം എടുത്ത് 
നാല് വീശി വീശി...
"നീ ആരെടാ പന്നീ" അവൻ അലറുന്ന പോലെ തോന്നി..

കണ്ണുതുറന്നപ്പോൾ അപ്പച്ചൻ 
നെറുകയിൽ ഉമ്മ വയ്ക്കുകയായിരുന്നു,